Tuesday, August 14, 2012

ഓണ്‍ലൈന്‍ ലോകത്തെ കപട മതേതരവാദികള്‍


കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി മാധ്യമം പത്രത്തില്‍ വന്ന അബ്ദുല്‍ നാസര്‍ മദനിയെക്കുറിച്ചുള്ള പരമ്പരയാണ് ഈ ഒരു പോസ്റ്റ്‌ ഇടാന്‍ എന്നെ പ്രേരിപ്പിച്ചത്.

ഒരാള്‍ ഒന്‍പതു വര്‍ഷക്കാലം വിചാരണ തടവുകാരനായി ജയിലില്‍ കഴിയുക.ജാമ്യം പോലും നല്‍കാതെ നീണ്ട വിചാരണയ്ക്ക് ശേഷം ഒരു സുപ്രഭാതത്തില്‍ അയാള്‍ക്കെതിരെ തെളിവില്ല എന്ന് കണ്ടു കുറ്റവിമുക്തനാക്കുക. ജയില്‍ മോചിതനായ ശേഷം പൊതു  രംഗത്ത്  സജീവമായ്  നിന്നിരുന്ന ആ മനുഷ്യനെ വീണ്ടും സമാനമായ കേസില്‍  അറസ്റ്റു ചെയ്തു ജയിലില്‍ ഇടുക.വീണ്ടും നീണ്ട ജാമ്യമില്ല വിചാരണ. 
എവിടെയാണ് ഇന്ത്യന്‍ നീതി പീടത്തിന്റെ വിശ്വാസ്യത?


ഇന്ത്യയുടെ പരമോന്നത നീതി പീഠം ഒരിക്കല്‍ പറയുകയുണ്ടായി "വര്‍ഗ്ഗീയതയാണ് ഈ രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി" എന്ന്.സ്വന്തം മതത്തെ,അല്ലെങ്കില്‍ ജാതിയെ അന്ധമായി ന്യാകരിക്കുകയും അന്യ മതസ്ഥരെ ഉപദ്രവിക്കുകയും അവര്‍ക്ക് ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധിക്കുകയും ചെയ്യുക എന്നതാണ് ഏറ്റവും വലിയ വര്‍ഗ്ഗീയത.
അബ്ദുന്നാസര്‍ മദനിക്ക് നീതി ലഭിക്കാന്‍ വേണ്ടി ഇന്ന് കേരളത്തില്‍ സംസാരിക്കാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇല്ല എന്നതാണ് ഏറ്റവും വലിയ തമാശ. PDP എന്ന പാര്‍ട്ടിയുടെ വോട്ടിനു വേണ്ടി വേദി പങ്കിട്ട സിപിഎം മുതല്‍ മുസ്ലിങ്ങള്‍ക്ക്‌ വേണ്ടി ശബ്ദിക്കുന്ന ലീഗ് പോലും അദ്ദേഹത്തിന് വേണ്ടി വാദിക്കുന്നില്ല.എല്ലാവരും പറയുന്നു നിയമം നിയമത്തിന്റെ വഴിക്ക് പോവട്ടെ എന്ന്. മദനി കുറ്റക്കാരനാണോ അല്ലയോ എന്ന് വിധിക്കേണ്ടത് കോടതിയാണ്.പക്ഷെ വൈകി ലഭിക്കുന്ന നീതി, നീതി നിഷേധം തന്നെയാണ്. ഒന്‍പതു വര്‍ഷക്കാലം ഒരാള്‍ ജയിലരയ്ക്കുള്ളില്‍ കഴിഞ്ഞു അനുഭവിച്ച കഷ്ടപ്പാടിനു നഷ്ടപരിഹാരം നല്‍കാന്‍ നമുക്കായിട്ടില്ല.വെറും 47 വയസ്സ് മാത്രം പ്രായമുള്ള , ആരോഗ്യം ഇല്ലാതെ കാഴ്ച ശക്തിയുടെ 75 % നഷ്ടപ്പെട്ടു നില്‍ക്കുന്ന ആ മനുഷ്യന് വേണ്ടി വാദിക്കുന്നത് വര്‍ഗ്ഗീയതആണെങ്കില്‍, ഞാന്‍ ആ വര്‍ഗ്ഗീയ  വാദികളുടെ  കൂട്ടത്തില്‍ കൂടുവാന്‍ ഇഷ്ടപ്പെടുന്നു.  
എന്ടോസള്‍ഫാന്റെ  കാര്യത്തിലായാലും,മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ആയാലും അഴിമതി വിരുദ്ധ സമരത്തിലായാലും നമ്മള്‍ ഒരുപാട് ലൈകും ഷെയറും ചെയ്തു നമ്മുടെ പിന്തുണ നല്‍കിയിട്ടുണ്ട്. പക്ഷെ മദനിയുടെ കാര്യത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഗനത്തിന്റെ    കാര്യത്തില്‍ ശബ്ദം ഉയര്‍ത്താന്‍ നമ്മളില്‍ പലരും മടിക്കുന്നു.
ആധുനിക സോഷ്യല്‍ മീഡിയ ലോകത്ത് ഒരാളുടെ നിലപാട് തുറന്നു കാട്ടാന്‍ വളരെ എളുപ്പമാണ്. എന്തിനും ഏതിനും സാമൂഹ്യ ബോധമുള്ളവര്‍ എന്ന് സ്വയം കരുതുന്ന ആധുനിക യുവത പ്രതികരിക്കാന്‍ മിടുക്കരാണ്.പക്ഷെ അബ്ദുന്നാസര്‍ മദനിയുടെ  വിചാരണ കൂടാതെയുള്ള തടവിനെക്കുറിച്ചു ആരും മിണ്ടരുത് പറയരുത് കാരണം മദനി  അത് അര്‍ഹിക്കുന്നുണ്ട് എന്ന നിലപാട് പലരിലും  കാണാന്‍ സാധിച്ചത്. മദനിക്ക് വേണ്ടി നിലപാട് സ്വീകരിക്കാന്‍ പലരും മടിക്കുന്നതിന്റെ കാരണം 'ഇങ്ങനെ ഒരാള്‍ക്ക്‌ വേണ്ടി താന്‍ വല്ലതും സംസാരിച്ചാല്‍ സ്വന്തം സുഹൃത്തുക്കളുടെ മുന്നില്‍ തന്റെ ഇമേജിന് കോട്ടം തട്ടുമോ' എന്ന ഭയമാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്.
ഇവിടെയാണ്‌ സോഷ്യല്‍ അക്ടിവിസ്ടുകളുടെ കപട മതേതര മുഖം വെളിവാകുന്നത്. സ്വന്തം മനസ്സാക്ഷിയോട്‌ ചോദിച്ചു നിലപാട് എടുക്കുകയും അത് ആര്‍ജ്ജവത്തോടെ തുറന്നു പറയാനും കഴിയുന്ന നട്ടെല്ല്  പലര്‍ക്കും ഇല്ല.ആ നട്ടെല്ലുള്ള  യുവതെയാണ് നമുക്ക് വേണ്ടത്.
മദനി തെറ്റുകാരനായിരിക്കാം അല്ലായിരിക്കാം.പക്ഷെ ജാമ്യം പോലും ഇല്ലാതെ ഒരിക്കല്‍ നീതി പീഠം നടത്തിയ അതെ വഴിയില്‍ കൂടി വീണ്ടും നടത്തിക്കുമ്പോള്‍ കയ്യും കെട്ടി നോക്കി നിക്കുന്നത് ആപത്താണ്.മദനി വിഷയം ഒരിക്കലും ഒരു വര്‍ഗ്ഗീയ വിഷയം അല്ല.അത് ഒരാള്‍ക്ക്‌ ലഭിക്കേണ്ട സ്വാഭാവിക നീതി നിഷേധത്തിന്റെ കരിപുരണ്ട അധ്യായമാണ്.അത് കാണാതെ നമ്മള്‍ പോവുന്നു എങ്കില്‍,അതിനു നമ്മള്‍ വര്‍ഗ്ഗീയ മാനം നല്‍കുന്നു എങ്കില്‍ നമ്മിലെ മനുഷ്വത്വം എന്നെ മരിച്ചു പോയിരിക്കുന്നു.ആര്‍ക്കും തിരുത്താന്‍ കഴിയാത്ത വിധം നമ്മള്‍ വര്‍ഗ്ഗീയമായി വിഭജിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്നു.

PART-1-ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും

PART-2-പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ

PART-3-ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി

PART-4-കേസുകള്‍, കുരുക്കുകള്‍

 ‘നീതി അകലെയാണ് ’ 

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക്

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?

 

 

Sunday, June 3, 2012

ഫസിഹ് മഹ്മൂദ് എവിടെ?

താടി വെച്ച ആ ചെറുപ്പക്കാരന പലപ്പോഴും ഞാന്‍ കോളേജിന്റെയും ഹോസ്റ്റലിന്റെയും  പരിസരത്ത് കണ്ടിട്ടുണ്ട്.ആ വാര്‍ത്തയിലെ ചിത്രത്തിലെ മുഖം, ഞാന്‍ കണ്ട, ഞാന്‍ അറിയുന്ന ഫസിഹ് മഹ്മൂദ് ആണല്ലോ എന്നറിഞ്ഞപ്പോള്‍ സത്യത്തില്‍ തോന്നിയത് ഞെട്ടല്‍ ആയിരുന്നു.ഞാന്‍ പഠിച്ച കര്‍ണാടകയിലെ ഭട്കള്‍ അന്ജുമാന്‍ എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ഥി ആയിരുന്നു ഇന്ന് മാധ്യമങ്ങളില്‍ കൂടി പരിചിതനായ ഫസിഹ് മഹ്മൂദ് .
ആരാണ് ഫസിഹ്?
ബീഹാര്‍ സ്വദേശിയായ മെക്കാനിക്കല്‍ എഞ്ചിനീയര്‍.കഴിഞ്ഞ മേയ് 13 ആം തിയ്യതി വരെ സൗദി അറേബ്യയിലെ ജുബൈലില്‍ ജോലി ചെയ്യുകയായിരുന്നു. ഇന്ന് ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണ്‍ ഭര്‍ത്താവിനെക്കുറിച്ചുള്ള  വിവരം അറിയാതെ  സുപ്രീം കോടതിയില്‍ കയറി ഇറങ്ങുകയാണ്.കേന്ദ്ര സര്‍ക്കാര്‍ പറയുന്നു ഫസിഹ് എവിടെയാണെന്ന് ഞങ്ങള്‍ക്കറിയില്ല എന്ന്.
എന്താണ് ഫസിഹ് അഹമ്മദിന് സംഭവിച്ചത്?
അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു ഫസിഹ് മഹ്മൂദ് ഇന്ത്യന്‍ മുജാഹിദീന്‍ എന്ന ഭീകര സംഘടനയിലെ പ്രധാനിയാണെന്ന്. ബംഗാളുരു ചിന്നസ്വാമി സ്റ്റെടിയത്തില്‍ നടന്ന  സ്ഫോടനക്കേസിലെ പ്രതി. കഴിഞ്ഞ മേയ് മാസം 13 ആം തിയ്യതി ഒരു അണ്ടര്‍ കവര്‍ ഒപരെഷനില്‍   കൂടി ഫസിഹ് മഹ്മൂദ് നെ NIA ഇന്ത്യയിലേക്ക്‌ എത്തിച്ചു എന്നും ബാംഗ്ലൂര്‍ പോലീസ് ചോദ്യം ചെയ്തിരുന്നു എന്നും  ഫസിഹിന്റെ കുടുംബം പറയുന്നു.പക്ഷെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും ആ വാര്‍ത്ത സ്ഥിരീകരിക്കാന്‍ തയ്യാറായിട്ടില്ല.ഇന്റെല്ലിജെന്‍സ്  ബ്യൂറോ  പറയുന്നു ഫസിഹ് ഇപ്പോഴും ജുബൈലില്‍ തന്നെ ആണെന്ന്.അവര്‍ പറയുന്നു ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹ് മഹ്മൂദ് ഉള്‍പ്പെട്ടിട്ടുണ്ട്  എന്നതിന് യാതൊരു തെളിവും അവരുടെ കയ്യില്‍ ഇല്ല, എങ്കിലും ഫസിഹ് മഹ്മൂദ് ചോദ്യം ചെയ്യാനായി ഇന്ത്യയിലേക്ക്‌ കൊണ്ട് വരാന്‍ വേണ്ടി സൗദി അധികൃതരുമായി ബന്ധപ്പെടും എന്നും.
ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ ഫസിഹിന്റെ നാട്ടുകാരനായ കഫീല്‍ അഖ്തര്‍ ഇപ്പോള്‍ ബാംഗ്ലൂര്‍ പോലീസിന്റെ കസ്റ്റൊടിയില്‍ ആണ്.അയാളുടെ ഫോണില്‍ നിന്നും ഫസിഹിന്റെ നമ്പര്‍ കിട്ടി എന്നും അത് കൊണ്ട് ഫസിഹ് മഹ്മൂദ് ന് ഈ സംഭവത്തില്‍ ബന്ധം ഉണ്ടാവാനുള്ള സാധ്യത  ഉണ്ട് എന്നും ആണ് പോലീസ് ഭാഷ്യം.ഫസിഹ് മഹ്മൂദ് സാമ്പത്തികമായി സ്ഫോടനത്തിന് സഹായിച്ചിരിക്കാം എന്നാണു പോലീസ് പറയുന്നത്.മാത്രമല്ല ഇന്ത്യന്‍ മുജാഹിദീന്‍ എന്നാ തീവ്രവാദി സംഘടനയുടെ ദക്ഷിണേന്ത്യന്‍ അമരക്കാരായ റിയാസ്,യാസീന്‍,ഇക്ബാല്‍ തുടങ്ങിയവരുടെ നാടായ ഭാട്കളില്‍ എഞ്ചിനീയറിംഗ് കഴിഞ്ഞത്.അത് കൊണ്ട് അവരുമായി അക്കാലത്ത് ബന്ധം ഉണ്ടായിരുന്നു എന്നും പറയുന്നു!!
കഴിഞ്ഞ മേയ് പതിമൂന്നാം തീയ്യതി ജുബൈലിലെ വീട്ടില്‍ നിന്നും സിവില്‍ വസ്ത്രധാരികളായ ഇന്ത്യന്‍ സൗദി പൌരന്മാര്‍ ചേര്‍ന്ന് ഫസിഹ് മഹ്മൂദ് നെ കൂട്ടിക്കൊണ്ടു പോവുകയായിരുന്നു. ഇന്ത്യയില്‍ നിന്നും വന്ന അന്വേഷണ ഉദ്യോഗസ്ഥരായിരുന്നു  അവര്‍ എന്നാണു ഫസിഹിന്റെ ഭാര്യ പറയുന്നത്.ഫസിഹിന്റെ ഭാര്യ നിഖാത് പര്‍വീണിനെ ഒരു അറബ് സത്രീ  റൂമില്‍ ല്‍ തടഞ്ഞു വെക്കുകയും ചെയ്തു എന്നും റിപ്പോര്‍ട്ട്‌ ഉണ്ട്. പിന്നീട് അവരെ ഇന്ത്യയിലേക്ക്‌ അയച്ചു. അന്ന് മുതല്‍ കാണാതായ ഫസിഹ് മഹ്മൂദ് നെ ഇന്ന് വരെ കണ്ടെത്താനായിട്ടില്ല. സുപ്രീം കോടതിയില്‍ നിഖാത് നല്‍കിയ ഹരജിക്ക് മറുപടിയായി കേന്ദ്ര മന്ത്രി ചിദംബരം പറഞ്ഞത് ഫസിഹിനെ ഇന്ത്യയിലെ ഒരു അന്വേഷണ ഏജന്‍സിയും കസ്റ്റഡിയില്‍
എടുത്തിട്ടില്ല എന്നാണു.പിന്നെ ഫസിഹ് എവിടെ?ഉത്തരം പറയാനുള്ള ബാധ്യത ഇന്ത്യന്‍ ഭരണകൂടത്തിനുണ്ട്.കൊലക്കേസില്‍ പ്രതിയായ സ്വന്തം പൌരന്മാര്‍ക്ക് വേണ്ടി ഇന്ത്യയില്‍ തമ്പടിച്ചു വാദിക്കുന്ന ഇറ്റാലിയന്‍ അധികൃതരില്‍ നിന്നും ഇന്ത്യന്‍ ഭരണകൂടം ഒരുപാട് പഠിക്കാനുണ്ട്. സ്വന്തം ജനതയ്ക്ക് ഭരണകൂടം കല്‍പ്പിക്കുന്ന വില എന്താണെന്ന് മനസ്സിലാക്കാന്‍ സുപ്രീം കോടതിയില്‍ കേന്ദ്ര അഭിഭാഷകര്‍  പുലര്‍ത്തുന്ന നിസ്സംഗത  കണ്ടാല്‍ മനസ്സിലാവും.
ഫസിഹ് മഹ്മൂദ് ഇത്തരം  ഒരു കേസില്‍ അന്വേഷിക്കപെടുന്ന വ്യക്തിയാണ് എന്ന് വിശ്വസിക്കാന്‍ എനിക്ക് ഇത് വരെ സാധിച്ചിട്ടില്ല. ഫസിഹിനു ബാംഗ്ലൂര്‍  സ്ഫോടനക്കേസില്‍ ഏതെങ്കിലും തരത്തില്‍ ബന്ധം ഉണ്ട് എങ്കില്‍ ശിക്ഷിക്കപെടുക തന്നെ വേണം.പക്ഷെ ഫസിഹ് മഹ്മൂദ് നെതിരെ  പല കോണുകളില്‍ നിന്നും പല പുതിയ ആരോപണങ്ങളും ഉണ്ടാവുമ്പോള്‍ വീണ്ടും ഒരു തീവ്രവാദി കൂടി "സൃഷ്ടിക്കപെടുകയാണോ " എന്ന സംശയം ഇല്ലാതില്ല.റിയാസ് ഭാട്കലിന്റെ നാട്ടില്‍  പഠിച്ചതാണ് ഫസിഹിനു തീവ്രവാദി ആവാനുള്ള  യോഗ്യത എങ്കില്‍ വേറെയും ഒരുപാട് തീവ്രവാദികള്‍ കാണും. താടി വെച്ചവനെ തീവ്രവാദിയാക്കാന്‍ ഇന്ന് വളരെ എളുപ്പമാണല്ലോ.


കൂടുതല്‍ വായനയ്ക്ക്  
ഫസീഹിന്‍െറ കസ്റ്റഡിയില്‍ ദുരൂഹതയേറി
ഫസീഹിന്റെ വിവരം നല്‍കിയില്ല; കേന്ദ്രത്തിന് കോടതിയുടെ വിമര്‍ശം

Thursday, March 29, 2012

കോട്ടയത്തെ 22 വയസ്സുകാരി പെണ്‍കുട്ടി ...

2011 ല്‍ ഇറങ്ങിയ മലയാള സിനിമകളില്‍ ഏറ്റവും ശ്രദ്ധേയമായ ചിത്രമായിരുന്നു 'സാള്‍ട്ട് n പെപ്പെര്‍'. ആഷിഖ് അബു എന്ന യുവ സംവിധായകന്റെ കരിയറിലെ പൊന്‍തൂവല്‍ എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന ചിത്രം .ഒരു കൊച്ചു കഥയെ എങ്ങനെ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിച്ചു വാണിജ്യ വിജയം നേടാമെന്ന് തെളിയിക്കുകായിരുന്നു ആഷിഖ്.അദ്ദേഹത്തിന്റെ പുതിയ സിനിമ "22 Female Kottayam " ഏപ്രില്‍ പതിമൂന്നിനു റിലീസ് ആവാന്‍ ഇരിക്കുകയാണ്.അതിനു അദ്ദേഹം സ്വീകരിച്ചിരിക്കുന്നത് പുതിയ പരസ്യ രീതിയാണ്.മലയാളികളുടെ ഞരമ്പ്‌ രോഗം എങ്ങനെ സ്വന്തം സിനിമയുടെ പരസ്യത്തിനു ഉപയോഗിക്കാം എന്ന് കാണിച്ചു തരികയാണ് ''22FK '' യുടെ പ്രൊമോ വീഡിയോകളിലൂടെ ആഷിഖ് അബു . "Aunty in Blue Saree ", "24 year old girl in the bus ", "Two girls & a women " തുടങ്ങിയ പേരുകള്‍ പ്രൊമോ വീഡിയോകള്‍ക്ക് നല്‍കിയതിനു പിന്നിലുള്ള ചിന്ത അപാരം.പുതു തലമുറയുടെ ഏറ്റവും വല്ല്യ കൂട്ടുകാരായ Facebook , YouTube തുടങ്ങിയ മാധ്യമങ്ങളെ ഏറ്റവും നല്ല രീതിയില്‍ ഈ സിനിമയുടെ പ്രൊമോഷന് വേണ്ടി ആഷിഖ് അബുവും അദ്ദേഹത്തിന്റെ പരസ്യ നിര്‍മ്മാതാക്കളായ പപ്പായ മീഡിയയും ഉപയോഗിച്ചിട്ടുണ്ട്.അവിയല്‍ ഒരുക്കിയ സിനിമയുടെ ഗാനം ആഷിക് റിലീസ് ചെയ്തത് തന്നെ സ്വന്തം Facebook പേജില്‍ കൂടിയായിരുന്നു. 
വളരെ വ്യത്യസ്തമായ പോസ്റ്ററുകള്‍ ആണ് സിനിമയ്ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്.

ഒറ്റ നോട്ടത്തില്‍ തന്നെ ഒരു സ്ത്രീപക്ഷ സിനിമയാണ് എന്ന് തോന്നിപ്പിക്കുന്ന സിനിമയുടെ ഉള്ളടക്കം എന്താണെന്നറിയാന്‍ ഏപ്രില്‍ 13 വരെ കാത്തിരുന്നേ പറ്റൂ.

 
 














Monday, January 30, 2012

ചീട്ടുകൊട്ടാരം തകര്‍ന്നു വീണപ്പോള്‍......


വിരസമായ ആ യാത്രയില്‍ അവളുടെ മധുരമായ ശബ്ദം കേട്ടാണ് ചെറു മയക്കത്തില്‍ നിന്നും ഉണര്‍ന്നത്."ബര്സോരെ മേഘ  മേഘ ...."അത് അവള്‍ പാടുമ്പോള്‍ അതിനൊരു പ്രത്യേക ഭംഗിയുണ്ടായിരുന്നു..
പെയ്യാന്‍ കൊതിച്ചു നില്‍ക്കുന്ന ഏതു മേഘവും അറിയാതെ മഴ വര്ഷിക്കും...പോക്കറ്റില്‍  കയ്യിട്ടു കീറിപ്പറിഞ്ഞ പഴ്സില്‍  നിന്നും രണ്ടു രൂപ നാണയം കയ്യില്‍ വെച്ച് കൊടുത്തു..അവളുടെ കണ്ണില്‍ ഒരു ചെറു പുഞ്ചിരി വിടര്‍ന്നു..അവള്‍ പാട്ടും പാടി മുന്നോട്ട് നടന്നു..

ഒന്നും ശ്രദ്ധിക്കാതെ പത്രത്തില്‍ കണ്ണും നട്ടിരുന്ന ഒരു മാന്യന്‍ അവള്‍ അടുത്തെതിയതും  ഒരു നൂറിന്റെ നോട്ടെടുത്ത് കയ്യില്‍ വെച്ച് കൊടുത്തു..എന്നിട്ടെന്തോ അവളുടെ കാതില്‍ മന്ത്രിച്ചു..അയാളുടെ മഹാമനസ്കത ഓര്‍ത്തു അഭിമാനം തോന്നി...




****  ****  ****  ****  ****  ****  ****  ****   
കലശലായ മൂത്രശങ്ക  ഗാഡമായ   നിദ്രയില്‍ നിന്നും എന്നെ ഉണര്‍ത്തി..ട്രെയിനിലെ  മൂത്രപ്പുരയുടെ വാതില്‍ തുറന്നപ്പോള്‍ ചീട്ടുകൊട്ടാരം തകര്‍ന്നടിഞ്ഞു...
 

Saturday, January 28, 2012

ഓരോ പണി വരുന്ന വഴിയേ...

വടി കൊടുത്തു അടി മേടിക്കുക.അതാണ്‌ ടൈംസ്‌ ഓഫ് ഇന്ത്യ ചെയ്തത്.എല്ലാം തുടങ്ങിയത് ഒരു പരസ്യത്തില്‍ നിന്നാണ്.ടൈംസ്‌ ഓഫ് ഇന്ത്യയുടെ ചെന്നൈ  എഡിഷന് വേണ്ടി ഇറക്കിയ ഈ പരസ്യം ഒന്ന് കണ്ടു നോക്കൂ.



"Stuck With the News That Puts You To Sleep?" എന്നും ചോദിച്ചു കൊണ്ട് ഹിന്ദുവിന് ഒരു കൊട്ടും കൊടുത്തു ആളാവാനാണ് നമ്മുടെ ടൈംസ്‌ ഓഫ് ഇന്ത്യ ശ്രമിച്ചത്.കക്ഷി കയ്യില്‍ പിടിച്ചിരിക്കുന്ന പത്രം 'ദി ഹിന്ദു".ഹിന്ദുവിന്റെ എഡിറ്റര്‍ സ്ഥാനത്ത് നിന്നും എന്‍ റാം മാറിയ കാര്യം ടൈംസ്‌ അറിഞ്ഞില്ല എന്ന് തോന്നുന്നു.പുതിയ എഡിറ്റര്‍ ഇന്‍ ചീഫ് വരദരാജന്‍ ടൈംസിനു നല്ല മുട്ടന്‍ പണി തന്നെ തിരിച്ചും കൊടുത്തു.കൊടുത്താല്‍ കൊല്ലത്തും കിട്ടും."Stay Ahead of Times" എന്നാ
പരസ്യ വാചകവുമായി ഒരു നിര പരസ്യം തന്നെ ഹിന്ദു തുടങ്ങി.





തീര്‍ന്നില്ല,പ്രിന്റ്‌ എഡിഷനുകളിലും ടൈംസ്‌ ഓഫ് ഇന്ത്യക്കെതിരെയുള്ള   പരസ്യങ്ങളുടെ പരമ്പരയുമായി ഇപ്പോള്‍ ഹിന്ദുവാണ് സ്കോര്‍ നിലയില്‍ മുന്നില്‍.



ടൈംസിന്റെ പരസ്യങ്ങള്‍ ചെന്നൈ മാത്രം കേന്ദ്രീകരിച്ചായിരുന്നെങ്കില്‍, ഹിന്ദു ഇന്ത്യ മൊത്തം ടൈംസിനു പണി കൊടുത്തു കൊണ്ടിരിക്കുകയാ.ടൈംസിന്റെ മറുപടി ഉടനുണ്ടാവും എന്ന് പ്രതീക്ഷിക്കാം.
Image Courtesy: Google
Video Courtesy: You Tube