Saturday, August 28, 2010

ഞാനാണ് ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ ....

2009 ലെ ഐ പി എല്‍ രണ്ടാം സീസണില്‍ വിവാദ നായകനായ ഫെയ്ക്ക് ഐ പി എല്‍ പ്ലെയര്‍ എന്ന ബ്ലോഗ്ഗര്‍ അവസാനം സ്വന്തം ഐഡന്റിറ്റി പുറത്തു വിട്ടു..അനുപം മുഖര്‍ജി എന്ന് പേരുള്ള ബാംഗളൂരുവിലെ  ഒരു സോഫ്റ്റ്‌വെയര്‍ എഞ്ചിനീയര്‍ ആണ് കക്ഷി..ടൈംസ്‌ നൌ   എന്ന ചാനലില്‍ക്കൂടിയായിരുന്നു വെളിപ്പെടുത്തല്‍...

2009 ഏപ്രില്‍ 18 നായിരുന്നു  ബ്ലോഗിന്റെ തുടക്കം..കൊല്‍ക്കത്ത നൈറ്റ്‌ റൈടെര്‍ ടീമിലെ ഒരംഗം ആണെന്നും പറഞ്ഞായിരുന്നു അനുപം മുഖര്‍ജിയുടെ കളി..ഡ്രസ്സിംഗ്  റൂമിലെ കളികളും  ഐ പി എല്‍ നൈറ്റ്‌ പര്ട്ടിയുമൊക്കെ ബ്ലോഗിന്റെ വിശേഷങ്ങളായിരുന്നു.....ഓരോ താരങ്ങള്‍ക്കും പുള്ളി ഓരോ പേരിട്ടു ...നമ്മുടെ സ്വന്തം ടിന്റുമോന്‍  (ശ്രീശാന്ത്) നും പുള്ളി ഒരു കിടിലന്‍  പേരിട്ടു...അപ്പം ചൂതിയ....

ഏപ്രില്‍ 26 നു  ബ്ലോഗില്‍ സന്ദര്‍ശിച്ചവരുടെ എണ്ണം 150 ,000 ആയി..... ഓരോ സന്ദര്‍ശകനും കുറഞ്ഞത് ഏകദേശം 15 മിനിട്ട് വീതം ബ്ലോഗില്‍ ചെലവഴിച്ചു..അതായത് 37 ,500 മണിക്കൂര്‍ ഒരു ദിവസം ആ  ബ്ലോഗില്‍ ചെലവഴിക്കപ്പെട്ടു...(എന്റെ ബ്ലോഗിന്റെ അത്രയും വരില്ല....ഞാന്‍ പറഞ്ഞതല്ല..സെക്രട്ടെരിയട്ടിലെ   ഒരു ഉദ്യോഗസ്ഥന്‍  പറഞ്ഞതാ..).


Fake ipl player  കൊല്‍ക്കത്ത ഡ്രസ്സിംഗ് റൂമിലും ഒരുപാട് പ്രശ്നങ്ങളുണ്ടാക്കി..മത്സരങ്ങള്‍ക്കിടയില്‍  ആകാശ് ചോപ്രയെ നാട്ടിലേക്കയച്ചത് സംശയം ചോപ്രയ്ക്ക് നേരെയായി...

മാര്‍ച്ച്‌ 2010 ല്‍ Fake IPL Player ഒരു പുസ്തകം എഴുതി."The Game Changers " എന്നായിരുന്നു ആ പുസ്തകത്തിന്റെ പേര്..35 ദിവസം നീണ്ടു നില്‍ക്കുന്ന ഇന്ത്യന്‍ ബോളിവുഡ്  ലീഗ് (IBL ) മത്സരങ്ങളും, അതിനെ കുറിച്ച് ഒരു അനോണി ബ്ലോഗ്ഗര്‍ ബ്ലോഗ്‌ തുടങ്ങുന്നതും ഒക്കെയായിരുന്നു പുസ്തകത്തിലെ  ഉള്ളടക്കം...ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന പുസ്തകം ജൂണ്‍ 7 ലക്കം ഇന്ത്യ ടുഡേ ബെസ്റ്റ് സെല്ലെര്‍ ലിസ്റ്റില്‍ 9 ആം   സ്ഥാനം നേടി....

ബ്ലോഗിനെക്കുറിച്ച്  അനുപം മുഖര്‍ജിയുടെ വാക്കുകള്‍..."ബ്ലോഗും ബ്ലോഗിലെ ഓരോ സംഭവങ്ങളും തികച്ചും സാങ്കല്‍പ്പികം  മാത്രമായിരുന്നു..കൊല്‍ക്കത്ത ടീമിനെക്കുറിച്ച്‌ എഴുതിയതെല്ലാം എന്റെ മനസ്സില്‍ തോന്നിയ കാര്യങ്ങളാണ്..ഓരോ മത്സരത്തിന്റെയും വേദിയും അവിടത്തെ കാലാവസ്ഥയും പിന്നെ ദക്ഷിണാഫ്രിക്കയിലെ നൈറ്റ്‌ ക്ലുബുകളെക്കുറിച്ചുള്ള വിശേഷങ്ങളും ഒക്കെ ഇന്റര്‍നെറ്റില്‍ നിന്നാണ് മനസ്സിലാക്കിയത്...ബ്ലോഗിന് ഇത്രയും വലിയ ശ്രദ്ധ നേടാന്‍ മുഖ്യ പങ്കു വഹിച്ചത് മാധ്യമങ്ങളാണ്..ബ്ലോഗിലെ ഓരോ കഥാപാത്രങ്ങളും സാങ്കല്‍പ്പികമാനെന്നു ഞാന്‍ നേരത്തെ തന്നെ പറഞ്ഞിരുന്നു..അത് വിശ്വസിക്കുകയും വിശ്വസിക്കാതിരിക്കുകയും ചെയ്യുക എന്നത് വായനക്കാരുടെ ഇഷ്ടമാണ്.."

അനുപം മറ്റൊന്ന് കൂടി പറഞ്ഞു.."ഹാരി പോട്ടര്‍ എന്ന കഥാപാത്രം സത്യമാണ് എന്ന് വായക്കാര്‍ വിശ്വസിച്ചാല്‍ അതിനു ഡാനിയല്‍ റാഡ്ക്ളിഫ്ഫിനെ കുറ്റം പറഞ്ഞിട്ട കാര്യമില്ല"... 

Sunday, August 8, 2010

കുറ്റം ചെയ്യാത്തവര്‍ കല്ലെറിയട്ടെ....

ഇറാന്‍ ഇന്ന് ലോക മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയം ആയിക്കൊണ്ടിരിക്കുന്നത് അവിടെയുള്ള ആണവ ആയുധങ്ങളുടെ പേരിലല്ല..മറിച്ച് സക്കീന മുഹമ്മദി അശ്തിയാനി എന്ന സ്ത്രീയുടെ  പേരിലാണ്..
സക്കീന മുഹമ്മദി അശ്തിയാനി എന്ന 43 കാരിയെ ആദ്യമായി വിചാരണ ചെയ്തത് 2006 മേയ് 15 നു ആണ് .ഭര്‍ത്താവിന്റെ മരണശേഷം മറ്റു രണ്ടു പുരഷന്മാരുമായി   "നിയമവിരുദ്ധമായ ബന്ധം" പുലര്‍ത്തി എന്നതായിരുന്നു കുറ്റം.ഇസ്ലാമിക ശരീഅത്ത് നിയമം നിലവിലുള്ള ഇറാനില്‍ അന്ന്  സക്കീനയ്ക്ക്  വിധിച്ച ശിക്ഷ 99 ചാട്ടവാര്‍  അടിയായിരുന്നു..അത് നടപ്പിലാക്കുകയും ചെയ്തു...
2006 സെപ്തംബറില്‍ കോടതിക്ക് സക്കീനയുടെ കേസ് വീണ്ടും പരിഗണിക്കേണ്ടി  വന്നു..ആദ്യം സക്കീനയോടൊപ്പം ആരോപണ വിധേയരായ രണ്ടു പുരുഷന്മാരില്‍ ഒരാള്‍ സക്കീനയുടെ ഭര്‍ത്താവിന്റെ കൊലപാതക കേസില്‍ വിചാരണ നേരിടുന്ന സമയത്തായിരുന്നു അത്..സക്കീനയും  കാമുകനും കൂടി ഭര്‍ത്താവിനെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ബോധ്യപ്പെട്ട കോടതി സക്കീനയെ കല്ലെറിഞ്ഞു കൊല്ലാന്‍ ഉത്തരവിട്ടു...2007 മേയ് 27 നു ഇറാനിയന്‍ സുപ്രീം കോടതി സക്കീനയുടെ വധശിക്ഷ ശരിവെച്ചു... 
സക്കീനയുടെ രണ്ടു മക്കള്‍ നടത്തിയ സമരം ശിക്ഷ നടപ്പിലാക്കുന്നത് 2010 ജൂലൈ 10  വരെ നീട്ടാന്‍ സാധിച്ചു.
പിന്നീടു സക്കീനയ്ക്ക്  വേണ്ടിയുള്ള പ്രധിഷേധം അന്താരാഷ്‌ട്ര സമൂഹം ഏറ്റെടുത്തു...
ലണ്ടനിലും വാഷിങ്ങ്ടനിലും പ്രതിഷേധ    പ്രകടനങ്ങള്‍...മനുഷ്യാവകാശ സംഘടന ആമ്നെസ്ടി ഇന്റര്‍നാഷണല്‍, ഹ്യുമന്‍ റൈട്സ് വാച്ച് തുടങ്ങിയവ സക്കീനയുടെ ശിക്ഷ ഒഴിവാക്കണം എന്നാവശ്യപ്പെട്ടു പ്രതിഷേധം .ഫേസ് ബുക്കില്‍ സക്കീനയ്ക്ക് ഐക്യധാര്ട്യം പ്രകടിപ്പിച്ചു പുതിയ പേജ്...വെബ്സൈറ്റ്...
July 31, 2010 നു സക്കീനയ്ക്ക് അഭയം നല്‍കാന്‍  ബ്രസീല്‍ തയാറാണെന്ന് പ്രസിഡണ്ട്‌ ലുല ഡിസില്‍വ  ഇറാന്‍ പ്രസിഡണ്ട്‌  അഹ്മദി നജാദിനോട്  അറിയിച്ചു..ലുല ഡിസില്‍വ കേസിനെക്കുറിച്ച് അറിയാതെയാണ് സംസാരിക്കുന്നത് എന്ന് ഇറാന്‍ പ്രതികരിച്ചു....
ഒടുവില്‍ 2010 ആഗസ്റ്റ്‌ 4 നു ഇറാന്‍ അധികൃതര്‍ സക്കീനയുടെ അഭിഭാഷകനോട് അറിയിച്ചു...സക്കീനയ്ക്ക് വിധിച്ച ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും പക്ഷെ കല്ലെറിയില്ല  പകരം തൂക്കിക്കൊല്ലും...അന്തിമ തീരുമാനം അടുത്തയാഴ്ച ഉണ്ടാവും...
പക്ഷെ ഇരയുടെ വാക്കുകളും ശ്രദ്ധിക്കണമല്ലോ ...
സക്കീന ഗാര്‍ഡിയന്‍ പത്രത്തിന് നല്‍കിയ ഇന്റെര്‍വ്യൂവില്‍ പറയുന്നു..


"എന്നെ  പരപുരുഷ ബന്ധത്തില്‍ കുറ്റക്കാരിയാണെന്ന് കണ്ടെത്തുകയും എന്നില്‍ കൊലക്കുറ്റം ആരോപിക്കപ്പെടുകയും ചെയ്തു...പക്ഷെ യഥാര്‍ത്ഥത്തില്‍ എന്റെ ഭര്‍ത്താവിനെ കൊന്നയാളെ പിടികൂടി ജയിലിലടച്ചു..പക്ഷെ അയാള്‍ക്ക്‌ വധശിക്ഷ വിധിച്ചില്ല..എന്ത് കൊണ്ട്?". 
"ഉത്തരം വ്യക്തമാണ്..അത് ഞാന്‍ ഒരു സ്ത്രീ ആയത് കൊണ്ട് മാത്രമാണ്, ഈ രാജ്യത്ത് സ്ത്രീകള്‍ക്കെതിരെ എന്തും ചെയ്യാം എന്ന് അവര്‍ ചിന്തിക്കുന്നത് കൊണ്ടാണ്..അവര്‍ ലൈംഗീക കുറ്റം  കൊലകുറ്റത്തേക്കാളും   വലുതായി കാണുന്നത് കൊണ്ടാണ്..പക്ഷെ എല്ലാ ലൈംഗീക കുറ്റവും അല്ല..ഒരു പുരുഷന്‍ ആ കുറ്റം ചെയ്‌താല്‍ അതിനു ശിക്ഷിക്കപ്പെട്ടെന്നു വരില്ല ..പക്ഷെ ഒരു സ്ത്രീ അത് ചെയ്‌താല്‍ അതവരടെ ജീവിതത്തിന്റെ അവസാനമാണ്.."

സ്വന്തം ഭര്‍ത്താവിനെ കാമുകന്റെ കൂടെ ചേര്‍ന്ന് കൊലപ്പെടുത്തുക എന്നത് ഏതു  രാജ്യത്തായാലും വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്..അതിനു ഇറാന്‍ സ്വീകരിച്ച രീതിയെയാണ്‌ ആഗോള മാധ്യമങ്ങള്‍ വിമര്‍ശിക്കുന്നത് എങ്കില്‍ നല്ലത്..കല്ലെറിഞ്ഞു കൊല്ലുക പോലുള്ള  ശിക്ഷാ രീതികള്‍ ഒഴിവാക്കേണ്ടത്   തന്നെയാണ്....സക്കീനയ്ക്കെതിരെ ഇറാന്‍ കോടതി വിധിച്ച ശിക്ഷ ആധുനിക കാലത്ത് അംഗീകരിക്കാന്‍ പറ്റുന്നതല്ല...അന്താരാഷ്‌ട്ര സമ്മര്‍ദം മൂലം ഇറാന്‍ അത് തിരുത്തുമെന്ന്  പ്രഖ്യാപിക്കുകയും  ചെയ്തു....



സക്കീനയ്ക്ക് വേണ്ടി വാദിച്ചിരുന്ന അഭിഭാഷകന്‍ മോസ്ത്താഫി, സക്കീന കേസിനു  അന്താരാഷ്‌ട്ര ശ്രദ്ധ നേടുന്നതില്‍ വിജയിച്ചു..പക്ഷെ   ഇറാനിയന്‍ ഭരണകൂടം അയാളെ വെറുതെ വിട്ടില്ല. മോഷ്താഫിക്കെതിരെ  അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.അറസ്റ്റു ഭയന്ന് മോഷ്താഫി തുര്‍ക്കിയില്‍ അഭയം തേടി..അയാളുടെ ഭാര്യയെ ജയിലില്‍ അടച്ചു...

ഇറാനില്‍ ഇത് വരെ 12 സ്ത്രീകളെയും 3 പുരുഷന്മാരെയും കല്ലെറിഞ്ഞു കൊന്നിട്ടുണ്ട്...ഇത്തരം  ശിക്ഷാ രീതി  ഒഴിവാക്കാന്‍ സക്കീന ഒരു കാരണമാവുന്നെങ്കില്‍ നല്ലത്...


ഒരുപക്ഷെ സക്കീന കൊലപാതകക്കേസില്‍ കുറ്റക്കാരി അല്ലായിരിക്കാം...

നിയമ യുദ്ധം തുടരുന്നു..കാത്തിരുന്നു കാണാം..